September 7, 2025
Islam

ഇബ് ലീസിന്റെ നിയോഗം !

ഇബ് ലീസിന്റെ നിയോഗം

وَلَقَدْ خَلَقْنَا ٱلإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
وَٱلْجَآنَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ
وَإِذْ قَالَ رَبُّكَ لِلْمَلآئِكَةِ إِنِّي خَالِقٌ بَشَراً مِّن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُواْ لَهُ سَاجِدِينَ
فَسَجَدَ ٱلْمَلاۤئِكَةُ كُلُّهُمْ أَجْمَعُونَ
إِلاَّ إِبْلِيسَ أَبَىٰ أَن يَكُونَ مَعَ ٱلسَّاجِدِينَ
قَالَ يٰإِبْلِيسُ مَا لَكَ أَلاَّ تَكُونَ مَعَ ٱلسَّاجِدِينَ
قَالَ لَمْ أَكُن لأَسْجُدَ لِبَشَرٍ خَلَقْتَهُ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ
وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ
قَالَ رَبِّ فَأَنظِرْنِي إِلَىٰ يَوْمِ يُبْعَثُونَ
قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ
إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ
قَالَ رَبِّ بِمَآ أَغْوَيْتَنِي لأُزَيِّنَنَّ لَهُمْ فِي ٱلأَرْضِ وَلأُغْوِيَنَّهُمْ أَجْمَعِينَ

കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.
അതിന്നു മുമ്പ്‌ ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു.
നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.

അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന്‌ അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന്‌ പ്രണമിക്കുന്നവരായിക്കൊണ്ട്‌ നിങ്ങള്‍ വീഴുവിന്‍.
അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു.
ഇബ്ലീസ്‌ ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു.
ല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ്‌ ന്യായം?
അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല.
അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.
തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌.
അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ.
അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.
ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ.
അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍ ( ദുഷ്പ്രവൃത്തികള്‍ ) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. (15:26-39)

وَإِذْ قُلْنَا لِلْمَلاۤئِكَةِ ٱسْجُدُواْ لأَدَمَ فَسَجَدُوۤاْ إِلاَّ إِبْلِيسَ كَانَ مِنَ ٱلْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَآءَ مِن دُونِي وَهُمْ لَكُمْ عَدُوٌّ بِئْسَ لِلظَّالِمِينَ بَدَلاً
നാം മലക്കുകളോട്‌ നിങ്ങള്‍ ആദമിന്‌ പ്രണാമം ചെയ്യുക എന്ന്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ. ) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ്‌ ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട്‌ അവനെയും അവന്‍റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക്‌ ( അല്ലാഹുവിന്‌ ) പകരം കിട്ടിയത്‌ വളരെ ചീത്ത തന്നെ. (18:50)

(And (remember) when We said unto the angels) who were on the earth: (Fall prostrate before Adam) a prostration of greeting, (and they fell prostrate, all save Iblis) their leader. (He was of the jinn) of the tribe of the jinn, (so he rebelled against his Lord’s command) he disobeyed his Lord and refused to prostrate to Adam. (Will ye choose him) will you worship him (and his seed for your protecting friends) as lords (instead of Me) instead of Allah, (when they are an enemy unto you) whose enmity is quite manifest? (Calamitous is the exchange) in worship; it is also said that this means: evil is that which they exchanged: they exchanged the worship of Allah with the worship of Satan; and it is also said: they exchanged the protecting friendship of Allah with the protecting friendship of Satan (for evil-doers) for idolaters!

സ്രഷ്ടാവായ ഏകദൈവത്തെ മാത്രമേ വണങ്ങാവൂ എന്നതാണ് ഇസ്ലാമിലെ വിശ്വാസത്തിന്റെ കാതല്‍ . സൃഷ്ടികളെ വണ‍ങ്ങുന്നതാണു സൃഷ്ടികള്‍ക്കു ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ്. സൃഷ്ടിയെ വണങ്ങുന്നത് അല്ലാഹുവിനു പങ്കുകാരെ ചേര്‍ക്കല്‍ (ശിര്‍ക്)ആണ്. മറ്റേതു മഹാപാപവും അല്ലാഹു പൊറുക്കും. മാപ്പാക്കും . പക്ഷെ ശിര്‍ക്കു ചെയ്യുന്നവര്‍ ശാശ്വതമായി നരകത്തില്‍ കിടക്കേണ്ടി വരും.

ഇനി നമുക്ക് ഇബ്ലീസിന്റെ കഥയിലേക്കു കടക്കാം. അല്ലാഹു മണ്ണ് കൊണ്‍ട് ഒരു സൃഷ്ടി നടത്തിയ ശേഷം മറ്റൊരു സൃഷ്ടിയായ മലക്കുകളോട് പുതിയ സൃഷ്ടിക്കു മുമ്പില്‍ സുജൂദ് ചെയ്തു വണങ്ങാന്‍ കല്‍പ്പിച്ചു. ചിന്താശീലം ലവലേശമില്ലാത്ത മന്ദബുദ്ധികളായ മലക്കുകള്‍ ഒന്നും ആലോചികാതെ അങ്ങു സുജൂദ് ചെയ്തു. മലക്കുകളുടെ സ്പീഷീസില്‍ പെടാത്ത [ജിന്നു വര്‍ഗ്ഗത്തില്‍ പെട്ട] ഇബ്ലീസ് സ്വാഭാവികമായും തനിക്കു ബാധകമല്ലാത്ത ഈ കൂട്ടസുജൂദില്‍നിന്നും വിട്ടു നിന്നു. ഇവിടെ സ്വന്തം സൃഷ്ടികള്‍ ഏതു സ്പീഷീസില്‍ പെട്ടതാണെന്നു പോലും വേര്‍തിരിച്ചറിയാന്‍ കഴിവില്ലാത്ത അല്ലാഹു ജിന്നായ ഇബ്ലീസിനോട് വിശദീകരണം ചോദിച്ചു. അപ്പോഴാണ് തനിക്കും ഈപ്പറഞ്ഞ ശിര്‍ക്ക് ബാധകാമായിരുന്നു എന്നു ബുദ്ധിമാനായ ഇബ്ലീസ് മനസ്സിലാക്കിയത്. മൂപ്പര്‍ അല്ലാഹുവിനെ കൊച്ചാക്കണ്ട എന്നു കരുതി ഇങ്ങനെ മറുപടി നല്‍കി: കളിമണ്ണു കൊണ്ട് അങ്ങുണ്ടാക്കിയ ഒരു സൃഷ്ടിയായതുകൊണ്ട് [തൌഹീദിന്റെ സത്തയ്ക്കു നിരക്കാത്തതിനാല്‍ ] ഞാന്‍ വണങ്ങിയില്ല. ശിര്‍ക്കു ചെയ്യാന്‍ ഒരു സാഹചര്യത്തിലും താന്‍ തയ്യാറല്ല എന്ന ഇബ്ലീസിന്റെ ഉത്തരം അല്ലാഹുവിന് സ്വാഭാവികമായും തൃപ്തികരമാകുമെന്നും ഈ പരീക്ഷണത്തില്‍ താന്‍ വിജയിയാകുമെന്നു അദ്ദേഹം പ്രതീക്ഷിച്ചു കാണും. പക്ഷെ അല്ലാഹു ഇവിടെ തന്റെ സൃഷ്ടികളെ വീണ്‍ടും കണ്‍ഫ്യൂസ് ചെയ്യിക്കാന്‍ പരിപാടിയിട്ടുകൊണ്ട് മറ്റൊരു ക്രൂര നാടകത്തിനു കൂടി തുടക്കമിടുകയാണു ചെയ്തത്.
ഇതോടെ അല്ലാഹു തന്നോടു ചെയ്ത ഈ കൊടും ചതിക്കു പകരം വീട്ടുമെന്ന പ്രഖ്യാപനത്തോടെ [അല്ലാഹുവിന്റെ അനുവാദം വാങ്ങി] അതിയാന്‍ ഭൂമിയിലേക്കു പോന്നു. ശിര്‍ക്കും തൌഹീദും കൂട്ടിക്കലര്‍ത്തി മനുഷ്യരെ ആശയക്കുഴപ്പത്തിലാക്കുക എന്നതു തന്നെ തന്റെ പ്രധാന പ്രവര്‍ത്തന പദ്ധതിയായി ഇബ്ലീസ് സ്വീകരിച്ചു.

സാധാരണ മനുഷ്യരെ മാത്രമല്ല, പ്രവാചകന്മാരെ തന്നെ മൂപ്പര്‍ പിഴപ്പിക്കാന്‍ നോക്കി. മൂസയും ഈസയും സ്വയം ആ കെണിയില്‍ വീണില്ല. പക്ഷെ അന്ത്യപ്രവാചകനായ മുഹമ്മദ് കെണിയില്‍ പെട്ടു! മക്കയിലെ ശിര്‍ക്കും അല്ലാഹുവിന്റെ തൌഹീദും തമ്മില്‍ കൂട്ടിക്കുഴക്കുന്നതില്‍ ഇബ്ലീസ് 100% വിജയിച്ചു.

ആദ്യം ഖുര്‍ ആനില്‍ തന്നെ ഇബ്ലീസ് സ്വന്തം വാക്യങ്ങള്‍ തിരുകിക്കയറ്റി. ലാത്തമനാത്ത ക്കല്ലുകളെ അല്ലാഹുവിന്റെ അസിസ്റ്റന്റുകളായി പ്രഖ്യാപിക്കുന്ന ആയത്തിറക്കി. അതു കണ്ടു പിടിക്കപ്പെട്ടതിനാല്‍ പിന്നീട് ഒഴിവാക്കി. എന്നാല്‍ സഫാ മര്‍വ്വാ കുന്നുകളെ അല്ലാഹുവിന്റെ വിഗ്രഹങ്ങളാക്കിക്കൊണ്ടുള്ള ഇബ്ലീസിന്റെ ആയത്ത് മുഹമ്മദിനു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മാത്രമല്ല മക്കാ കീഴടക്കിയ വേളയില്‍ അവിടെയുണ്ടായിരുന്ന എല്ലാ ശിര്‍ക്കന്‍ ആചാരങ്ങളും ഇ‍സ്ലാമില്‍ ഉള്‍പ്പെടുത്തിക്കാന്‍ വേണ്ട തലയിണ മന്ത്രം ഇബ്ലീസ് മുഹമ്മദിന്റെ കാതില്‍ ഓതിക്കൊടുത്തു. ആ കറുത്ത കല്ലിന്മേല്‍ ചുംബിച്ചു കാണിക്കാനും അദ്ദേഹത്തെ ഇബ്ലീസ് പ്രേരിപ്പിച്ചു. ക അബ എന്ന അംബലത്തെയും അതിലെ കല്ലിനെയും എന്നെന്നേക്കുമായി ആരാധിക്കാന്‍ അങ്ങനെയാണു അന്ത്യപ്രവാചകന്റെ അനുയായികള്‍ നിര്‍ബ്ബന്ധിക്കപ്പെട്ടത്.

സ്വര്‍ഗ്ഗത്തില്‍ 70000 പേര്‍ പ്രവേശിക്കും എന്നാണു നബി പറഞ്ഞിട്ടുള്ളത്. 124000 പ്രവാചകന്മാര്‍ തന്നെയുണ്ട്. അവരിലും കുറേ പേര്‍ മുശ്രിക്കുകള്‍ ആയി എന്നുറപ്പല്ലേ? മുസ്ലിംങ്ങള്‍ ആരും സ്വര്‍ഗ്ഗത്തില്‍ എത്തില്ല എന്നും ഉറപ്പ് . കാരണം അവിടെ എന്നോ ഹൌസ്ഫുള്‍‍ ആയിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *